2015, ജൂൺ 25, വ്യാഴാഴ്‌ച

കോമാളി

അവന്‍ എല്ലാവര്‍ക്കും ഒരു കോമാളിയയിരുന്നു. പക്ഷെ ചിലര്‍ക് അവന്‍ അങ്ങനെയല്ലായിരുന്നു. അവന്‍റെ എല്ലാ കാര്യങ്ങളും മറ്റുള്ളവര്‍ക് കൌതുകവും തമാശയുമായിരുന്നു, അവന്‍റെ ദുഃഖം പോലും. അവന്‍റെ ചിരിച്ച മുഖത്തിന്‌ പിന്നിലെ സങ്കടം കണ്ടുപിടിക്കാവുന്ന അവസാന ആളും പോയി. ഇന്നവന്‍ കരഞ്ഞാലും എല്ലാവര്‍ക്കും അതൊരു പതിവു തമാശ മാത്രം. കാരണം അവര്‍ക്കവനെ മനസിലാക്കാന്‍ കഴിയില്ല.

കണ്ണാടിയുടെ മുന്നില്‍ നിന്നാല്‍ അവനുതന്നെ അവന്‍റെ ഭാവം മനസിലാക്കാന്‍ പറ്റുന്നില്ല. സന്തോഷത്തിന്‍റെ പൊയ്മുഖം അവന്‍റെ വേദനകളെ മറച്ചു. ആ വേദനകള്‍ ആ മതില്കെട്ടിനകത്ത്‌   പെറ്റു പെരുകി. ഏതു നിമിഷവും തകര്‍ന്നടിയാവുന്ന ചിതലരിച്ച, പുറം ചുമര്‍ പുതിയ ചായം തേച്ച ഏതോ ഒരു കെട്ടിടം...

അത് നിലംപതിക്കുമ്പോള്‍ അതിശയിക്കാത്തതായി ഇന്നവന്‍ മാത്രമേ ഉള്ളു...

1 അഭിപ്രായം :