2017, മേയ് 9, ചൊവ്വാഴ്ച

ഒരു കപ്പൽ യാത്ര

ഒരുപാട് കാലമായി മനസ്സിൽ ഉള്ള ഒന്നാണ് കപ്പൽ യാത്ര. അത് ദിവസങ്ങളോളും നീളുന്ന, അവസാനം വരെ മുൾമുനയിൽ നിൽക്കുന്ന ഒന്നായത് ഈയടുത്താണ് .
കപ്പലിന്റെ ടിക്കറ്റ് കിട്ടിയത് വെള്ളിയായ്ച്ച ആണ്. അന്ന് വൈകുന്നേരം അരവിന്ദ് വൈറ്റില കൊണ്ട് വിട്ടു. അവിടെ നിന്നും ബസ് കയറി മദ്രാസ്. വഴിയും സ്ഥലവും അറിയാത്ത എന്നെ ചാക്കിട്ടു പിടിക്കാൻ നിരവധി ഓട്ടോക്കാർ. അതിനിടയിൽ നിന്ന് എന്നെ മണി അണ്ണൻ രക്ഷപെടുത്തി . ആൾ അവിടെ കല്ലടയുടെ ഗ്രൗണ്ട് സ്റ്റാഫ് ആണ്. അയാളുടെ ഒരു ചെറിയ ഷെഡിൽ എന്നെ കൊണ്ട് പോയി. അയാളുടെ ഭക്ഷണം പകുതി തന്നു. കുളിക്കാനും വിശ്രമിക്കാനും ഉള്ള ഏർപ്പാടും ചെയ്തു തന്നു . അണ്ണന്റെ ശിഷ്യൻ ആണ് ഏജൻസിയിലേക്ക് കൊണ്ട് പോയത്. ഫോണിൽ സംസാരിച്ച രേവതിയെ കാണാൻ ആണ് ആൾ വന്നത്.
അവിടെ ഏജൻസിയിൽ മാരിയപ്പനെ കണ്ടു. എന്നെ ഒരു യൂബർ വണ്ടയിൽ രേവതിയും മറ്റൊരു സ്റ്റാഫും കൂടി ഷിപ്പിംഗ് ഓഫീസിൽ എത്തിച്ചു. പിന്നെ അവിടെ കാത്തിരുപ്പ് . മറ്റൊരു ടീമിന്റെ ടിക്കറ്റ് എനിക്ക് തന്നിരുന്നു. അവർക്കു ടിക്കറ്റു കൊടുത്തതിനു ശേഷം ഹാർബറിലേക് ബസ് കയറി. 

അവിടെ പട്ടാളക്കാരുടെ ഒരു നീണ്ട നിര. ഏതോ ക്യാമ്പ് ആണെന്ന് തോന്നുന്നു. ബാഗ് സ്കാനിംഗ് ഉണ്ട്. ധനികരായ ഒരുപാട് ബാഗുകൾ ള്ള ആളുകളുടെ ബാഗ് പോർട്ടർമാർ ഇടയിലൂടെ കയറ്റുന്നുണ്ട്. ഞാൻ എന്റെ ബാഗും അതുപോലെ കയറ്റിവിട്ടു. 

കപ്പൽ അത്യാവശ്യം വലുതാണ്. ബങ്ക് ക്ലാസ് ആണ്. ഏറ്റവും അടിയിൽ ആണ് കിടക്ക. ഒരു വലിയ ഡോര്മിറ്ററി പോലെയുണ്ട്. എന്റെ അടുത്ത നമ്പർ ചോദിച്ചു വന്ന രണ്ടു മലയാളികളെ പരിചയപെട്ടു. ഹാജിയാരും ബാലൻ ചേട്ടനും. എന്റെ ബാഗും എടുത്ത് അങ്ങോട്ട് പോയി. കിടക്ക മോശം ഇല്ലാത്ത ഒന്നാണ്. കപ്പൽ ഒരു ഏഴു മണിയോടെ നീങ്ങി തുടങ്ങി. കര അകന്നു തുടങ്ങി.

രാവിലെ ഒഴിച്ചാൽ എല്ലാ നേരവും ചോറാണ് ആഹാരം. മുഴുവൻ ഭക്ഷണത്തിന്റെ പൈസ കൊടുത്ത് കൊണ്ട് എടുക്കണ്ട അവസ്ഥ. നല്ല എരിവും ചൂടും ഉള്ള ആഹാരം. പകൽ മാത്രം വ്യത്യാസം ഉള്ള എന്തെങ്കിലും കിട്ടും. ദോശ,ഉപ്പുമാവ്,ചപ്പാത്തി അങ്ങനെ. മുട്ട എല്ലാ ദിവസവും എല്ലാ നേരവും കിട്ടും.

മിക്ക സമയവും കപ്പലിന്റെ ഡെക്കിൽ ആണ് സമയം ചിലവഴിച്ചത്. അവിടെ എങ്ങു നോക്കിയാലും കടൽ . നീലയും ശാന്തവുമായ ബംഗാൾ ഉൽ കടൽ. അവിടെ വെച്ച് പരിചയപ്പെട്ട നേവിയിലെ ഉദ്യോഗസ്ഥർ ആയ അഖിലാഷ്, നന്ദു,രാജൻ (പഞ്ചാബ്),എച്.ജി (ജർമ്മനി)
2 8  ആയിരുന്നു പ്രധന വിനോദം. ഞാനും ഹാജിയാരും രാജനും അപ്പുറത്തെ തമിഴ് അണ്ണനും ചേർന്ന മത്സരിച്ചുള്ള കളി . പിന്നെ ഉറക്കവും .   ഇടക്ക് ഷമീർ ഇക്കയും പരിചയപെട്ടു.

ബങ്ക് ക്ലാസ്സിലെ യാത്രക്കാരിൽ ഭൂരിഭാഗവും ആൻഡമാൻ നിവാസികളും കുടുംബവും ഒക്കെ ആണ്. ബങ്കിലേ കക്കൂസും കുളിമുറിയും മോശമാണ്. 

ഡോള്ഫിനുകൾ നീങ്ങുന്നത് കാണാൻ വളരെ മനോഹരമാണ്.  സൂര്യോദയവും അസ്തമനവും  കൺകുളിർക്കെ കാണാവുന്ന ഒന്നാണ്. കപ്പലിലെ എൻജിൻ തകരാറു മൂലം അഞ്ചു ദിവസവും കടലിൽ തന്നെ ആയിരുന്നു. എല്ലാവരും സമയം നഷ്ടപ്പട്ടു എന്ന് പറയുമ്പോഴും കടലിനെ നോക്കി ഇരിക്കാൻ കൂടുതൽ സമയം കിട്ടിയത് കൊണ്ട് എനിക്ക് സന്തോഷം ആണ്.

ഒരുപാടു എഴുതണം എന്നുണ്ട് എങ്കിലും സമയവും സ്ഥലവും അതിനനുവദിക്കുന്നില്ല. കടൽ ഇഷ്ടം ഉള്ള ആളുകൾ ഒരിക്കലെങ്കിലും ഈ യാത്ര നടത്തണം എന്നാണ് പറയാനുള്ളത്. കപ്പലിൽ കിട്ടുന്ന പ്ലാസ്റ്റിക് കുപ്പികൾ, കവറുകൾ എന്നിവ ആളുകൾ കടലിലേക്ക് വെറുതെ എറിയുകയാണ്. ഭൂമിയുടെ ഒരു ഭാഗം നാം നശിപ്പിച്ചു ഇനി ഇ കടലിനു എത്ര നാൾ, ആർക്കറിയാം....
 

അഭിപ്രായങ്ങളൊന്നുമില്ല :

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ