2018, ഒക്‌ടോബർ 30, ചൊവ്വാഴ്ച

താടി

പണ്ട് സ്കൂളില്‍ പഠിക്കുമ്പോള്‍ ഊശാന്‍ താടി ആയിരുന്നു. അന്നൊക്കെ അത് എങ്ങനെ എങ്കിലും വടിച്ചു കളയണം എന്നായിരുന്നു.
കാലം കടന്നു പോയി. ഇന്ന് എല്ലാവര്‍ക്കും താടിയുള്ള എന്‍റെ മുഖം ആണ് പരിചിതം.
പണ്ട് ഞാന്‍ ഗോവയില്‍ പോയപ്പോള്‍  ഉള്ള ഒരു സംഭവം പറയാം. കടലില്‍ പല സാഹസിക പ്രവര്‍ത്തി ചെയ്യാന്‍ കാശ് എല്ലാം കൊടുത്ത് കാത്തു ഇരിക്കുകയാണ്. അപ്പോഴാണ് അവിടെ ആളുകള്‍ തമ്മില്‍ അടി. വെള്ളത്തിലെ ബോട്ട് ഒരു ഹോട്ടല്‍ ഇടിച്ചു കേടുപാടുകള്‍ പറ്റി. അപ്പോള്‍ എല്ലാം നിര്‍ത്തി വെച്ചിരിക്കുകയാണ്. ആ കൂട്ടത്തിലെ തലൈവര്‍ എന്നത് പോലെ ഒരാള്‍ ഉണ്ട്. ഞങ്ങള്‍ കാശ് തിരിച്ചു കിട്ടും എന്ന് കരുതി കാത്ത് ഇരിക്കുകയാണ്. അയാള്‍  ഞങ്ങളുടെ സ്ഥലം ഒക്കെ ചോദിക്കുന്നത്. കേരളം എന്നു കേട്ടപ്പോള്‍ ആള്‍ എല്ലാവരേം ഒന്ന് നോക്കി. എന്നിട്ട് എന്നെ വിളിച്ചു ചോദിച്ചു "ഇടുക്കി ഗോള്‍ഡ്‌ ഉണ്ടോ". ഞാന്‍ പറഞ്ഞു ഇല്ല. പക്ഷെ ആള്‍ക് വിശ്വാസം ഇല്ല. താടി ഉള്ള ഞാന്‍ വല്യ കഞ്ചാവ് ആണെന്ന വെപ്പ്. അവിടെ നിന്ന് ഇറങ്ങി എല്ലാവരുടേം കൂടെ തിരിച്ചു നടക്കുമ്പോള്‍ വഴിയില്‍  ബൈക്ക്ല്‍ പോകുന്ന രണ്ടാളുകള്‍ വണ്ടി നിര്‍ത്തി എന്നോട് കഞ്ചാവ് ചോദിക്കണേ. അവിടം കൊണ്ടും തീരുന്നില്ല.  പബ്ല്‍ പോയി. അവിടെയും കേരളം എന്ന് പറഞ്ഞപ്പോ അവിടെയും ഇടുക്കി ഗോള്‍ഡ്‌ എന്‍റെ കയ്യില്‍ ഉണ്ട് എന്നാണ് ആള്‍കാര്‍ കരുതിയത്‌.


ഇതേ താടിയും ആയി അജ്മീര്‍ പോയപ്പോള്‍ ആരോ ഒരാള്‍ ഞാന്‍ സൂഫി ആണെന്ന് കരുതി കയ്യില്‍ ഉമ്മ ഒക്കെ തന്നു.
ഋഷികേശ്, ഭുടാന്‍ എന്നിവിടങ്ങളില്‍ ഞാന്‍ ഏതോ യോഗ ഗുരു എന്നാണ് അവര്‍ കരുതുന്നത്.  തൊപ്പി ഇടുന്ന ശീലം ഉള്ളത് കൊണ്ട് ചില ഇടത് ഞാന്‍ പഞ്ചാബി ആണ്. ഇവിടെ റൂമിലെ പഴയ സെക്യൂരിറ്റി പഞ്ചാബി ആയിരുന്നു. എന്നോട് അയാള്‍ പഞ്ചാബിയില്‍ എന്തൊക്കെയോ പറഞ്ഞു. പിന്നീടു ആണ് ആള്‍ക് മനസ്സില്‍ ആയത് ഞാന്‍ മലയാളി ആണ് എന്ന്.

റോസയോട് താടി കളയുന്നത് പറഞ്ഞപ്പോള്‍ ആണ് ഇതെല്ലം ഓര്‍മ്മ വന്നത്. ഇടക്ക് കണ്ണാടി നോക്കുമ്പോള്‍ എനിക്ക് അച്ഛനെ ഓര്‍മ്മ വരും. അതെ ഓര്‍മ്മ വീട്ടില്‍ ഉള്ളവര്‍ക്ക് വരുന്നത് കൊണ്ടാകാം ആദ്യം താടി വേണ്ട എന്ന് പറഞ്ഞവര്‍ പിന്നീടു താടി കളയണ്ട എന്നാക്കിയത്.

അഭിപ്രായങ്ങളൊന്നുമില്ല :

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ